ഇരിങ്ങാലക്കുട: ചരിത്രപ്രസിദ്ധമായ സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനു വന്‍ഭക്തജനപ്രവാഹം. ഇന്നലെ ദിവ്യബലിക്കുശേഷം വീടുകളിലേക്കു അമ്പെഴുന്നള്ളിപ്പ് നടന്നു.
കത്തീഡ്രല്‍ ദേവാലയത്തില്‍ വൈകീട്ട് അഞ്ചിനു നടന്ന രൂപം എഴുന്നള്ളിച്ചുവയ്ക്കലിൽ ആയിരങ്ങള്‍ പങ്കുകൊണ്ടു. രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, നേര്ച്ചവെഞ്ചരിപ്പ് എന്നിവ നടന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് വിവിധ അങ്ങാടികളില്‍നിന്നും അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നത്.
തുടര്‍ന്നു സീയോന് ഹാളില്‍ നടന്ന മതസൗഹാര്ദസമ്മേളനത്തില് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം മന്ത്രി ഡോ.ആര്. ബിന്ദു, ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, വിവിധ മതസാമുദായികനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
തിരുനാളിന്റെ വിജയത്തിനായി കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഷാജു പന്തലിപ്പാടന്‍, ജോയിന്റ് കണ്‍വീനര്‍മാരായ കെ.കെ. ഷാജു കണ്ടംകുളത്തി, സൈമണ്‍ കുറ്റിക്കാടന്‍, തോമസ് കെ. ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോമി ചേറ്റുപുഴക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
കത്തീഡ്രലില്‍ ഇന്ന്
രാവിലെ 5.0 നും 6.30 നും 7.30 നും ഒമ്പതിനും ദിവ്യബലി, 10.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി കാര്മികന്-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രണ്ടിന് ദിവ്യബലി, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഏഴിനു പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദം, വര്‍ണമഴ.